Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ.രാജൻ. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയമല്ലെന്ന് എങ്ങനെ പറയാൻ പറ്റും.
അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാണ്. അതിനാൽ അദ്ദേഹം പറയുന്നതാണ് യുഡിഎഫ് നിലപാടെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
ഉച്ചയ്ക്ക് 12 വരെയുള്ള കണക്കു പ്രകാരം പോളിംഗ് 40.09 ശതമാനമായി. ഏറ്റവും കൂടുതൽ പോളിംഗ് മലപ്പുറത്തും (42.02 %) കുറവ് കണ്ണൂരിലുമാണ് (38.73%) രേഖപ്പെടുത്തിയത്.
Agriculture
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര വികസനമേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. കർഷകുടെ വീട്ടുപടിക്കൽ സേവനം, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ, സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി എന്നിവ എടുത്തുപറയാവുന്ന നേട്ടമാണ്.
പാലുത്പാദനക്ഷമതയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ക്ഷീരകർഷകർ തൃപ്തരല്ല. ഉത്പാദനച്ചെലവ് വർധിച്ചതിനാൽ പാൽ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അന്താരാഷ്ട്ര മൃഗസംരക്ഷണ ദിനവും ദേശീയ ക്ഷീര ദിനവും ആചരിക്കുന്ന അവസരത്തിൽ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫിന് നൽകിയ അഭിമുഖം.
സംസ്ഥാനത്തു മൃഗസംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന പ്രധാന നടപടികൾ? കന്നുകാലികളുടെയും ക്ഷീരകർഷകരുടെയും എണ്ണം കുറയുന്നു സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച നടപടികൾ?
കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു വീട്ടുപടിക്കൽ സേവനം എത്തിക്കുക എന്നത്. ഇതിനായി 76 ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു.
12 ജില്ലാ കേന്ദ്രങ്ങളിൽ ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളോടു കൂടിയ മൊബൈൽ സർജറി യൂണിറ്റുകൾ, 156 കേന്ദ്രങ്ങളിൻ രാത്രികാല അടിയന്തിര ചികിത്സാ സംവിധാനം, കന്നുകുട്ടി പരിപാലന പദ്ധതി, ഇടത്തരം ഡയറി ഫാമുകൾക്കായി സമഗ്ര ഫാം എയ്ഡ് പാക്കേജ്, 1962-കോൾ സെന്റർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 31 മൃഗാശുപത്രികൾ എന്നിവ നടപ്പിലാക്കി.
കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുന്ന നഷ്ടപരിഹാരതുക വർധിപ്പിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഫാം ലൈസൻസിംഗ് ചട്ടങ്ങൾ പരിഷ്കരിച്ചു. മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കുവാൻ ന്ധഇ-സമൃദ്ധ’ പദ്ധതി, സംരംഭകത്വ വികസന സെൽ എന്നിവ സ്ഥാപിച്ചു.
കന്നുകാലികളുടെയും കർഷകരുടയും എണ്ണം കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും പാലുത്പാദനത്തിൽ കുറവ് വന്നിട്ടില്ല. വകുപ്പ് മുഖേന നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളിലൂടെ അത്യുത്പാദന ശേഷിയുള്ള ഒരു കന്നുകാലി സന്പത്തു നമുക്കുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണത്.
തെരുവുനായ ശല്യവും പേവിഷബാധയും വർധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ അആഇ സെന്ററുകൾ ആരംഭിച്ചെങ്കിലും പൊതുജനങ്ങളുടെ പിന്തുണ കുറവാണ്. തെരുവുനായ ശല്യം കുറയ്ക്കാനും പേവിഷ ബാധതടയാനുമുള്ള നടപടികൾ?
സംസ്ഥാനത്തു 2019 സെൻസസ് പ്രകാരം സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 2.89 ലക്ഷവും വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണം 8.3 ലക്ഷവും ആണ്. നിലവിൽ സംസ്ഥാനത്ത് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതിയുള്ള ആകെ 17 എബിസി കേന്ദ്രങ്ങൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാലും തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പൊതുജനങ്ങളുടെ എതിർപ്പ് പല സ്ഥലങ്ങളിലും വളരെയധികം രൂക്ഷമാണ്. ഈ ഒരു സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോർട്ടബിൾ അആഇ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്.
ആദ്യത്തെ പോർട്ടബിൾ എബിസി യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥാപിക്കും. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഒരു സംരംഭമാണിത്. ഇതുകൂടാതെ ഉത്തരവാദിത്വമുള്ള വളർത്തുമൃഗ ഉടമസ്ഥാവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലൈസൻസ് മുഖേന നേടിയെടുത്ത് അവയെ വളർത്തുക എന്നതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതായിട്ടുണ്ട്.
നമ്മുടെ വീടുകളിലെ മാലിന്യം പൊതുസ്ഥലങ്ങളിലേയ്ക്ക് വലിച്ചെറിയാതിരിക്കുവാനും അതു ശാസ്ത്രീയമായി സംസ്കരിച്ച് അതുവഴി അവയെ ഭക്ഷണമാക്കുന്ന തെരുവ് നായ്ക്കളുടെ വംശവർധനവ് തടയുവാനും ഓരോ പൗരനും കഴിയും.
സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും പാലുത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചു?
2024-25 വർഷം 55.92 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. മുൻ വർഷങ്ങളിൽ സർക്കാരിൽനിന്ന് അനുവദിച്ച തുകയുടെ 95 ശതമാനത്തോളം കർഷകക്ഷേമത്തിനായി ഉപയോഗപ്പെടുത്തുവാൻ ക്ഷീരവികസനവകുപ്പിന് സാധിച്ചിട്ടുണ്ട്.
സങ്കരയിനം പശുക്കളുടെ പ്രതിദിന പാലുത്പാദന ശേഷിയിൽ വന്ന വർധനവിലൂടെ പശുക്കളുടെ ഉൽപാദന ക്ഷമതയിൽ കേരളത്തിന് രാജ്യത്ത് രണ്ടാം സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു (ഒരു പശുവിന് ശരാശരി പ്രതിദിനം 10.79 ലിറ്റർ).
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 24,000ത്തോളം പുതിയ ഉരുക്കളെ നമ്മുടെ സ്റ്റോക്കിൽ എത്തിക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം, ക്ഷീരഗ്രാമം പദ്ധതി, കിടാരി പാർക്ക്, ക്ഷീരലയം/ക്ഷീരതീരം പദ്ധതികൾ, ബാങ്ക് ഇന്ററസ്റ്റ് സബ് വെൻഷൻ സ്കീം, ഇടുക്കി സ്പെഷൽ പാക്കേജ്, ഹെർഡ് ക്വാറന്റെെൻ കം ക്യാറ്റിൽ ട്രേഡിംഗ് സെന്റർ എന്നിവ നടപ്പിലാക്കി.
National
ന്യൂഡൽഹി: ദേശീയ ഹൈവേകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഒരു വർഷത്തിനകം രാജ്യത്തു സാധ്യമാക്കുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള ടോൾ സംവിധാനം ഒരു വർഷത്തിനകം പൂർണമായി നിർത്തലാക്കിയാണ് പുതിയ സംവിധാനം വരികയെന്നു ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. പത്തിടങ്ങളിൽ ഇതിനോടകം പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ടോൾ പിരിവിന്റെ പേരിൽ ആരും നിങ്ങളെ ഇനി തടയില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയനുസരിച്ചു ദേശീയ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ദേശീയ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാമിലൂടെയാണ് യാത്രക്കാർക്ക് ഇലക്ട്രോണിക് പേയ്മെന്റ് നടത്താൻ കഴിയുന്നത്.
വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസ് ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) അധിഷ്ഠിതമായ ഉപകരണത്തിലൂടെയാണ് ടോൾ പിരിവ് സാധ്യമാകുന്നത്. ടോൾ പ്ലാസയിൽ വാഹനം നിർത്താതെതന്നെ ഉപയോക്താവിന്റെ ബന്ധപ്പെട്ട അക്കൗണ്ടിൽനിന്നു ടോൾ പേയ്മെന്റുകൾ സ്വയമേ നടത്താൻ ഈ ഉപകരണത്തിലൂടെ കഴിയുന്നു.
International
അബുദാബി: കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. മുഖ്യമന്ത്രി പിണറായി വിജയൻ സദസിലിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രശംസ. കേരളത്തിന്റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്ക്കും പിന്തുടരാവുന്ന മാതൃകയാണ്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തെ കൈയടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിൽ നിന്നുള്ളവരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അര്പ്പിച്ച മന്ത്രി നിങ്ങൾ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും വ്യക്തമാക്കി. ഹൃദയത്തിൽ നിന്നുള്ള വാക്കുകളെന്നാണ് യുഎഇ മന്ത്രിയുടെ പ്രശംസക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
Kerala
മലപ്പുറം: താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിന്റെയും പോലീസിന്റെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പോലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തും. ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ചും എല്ലാ ആക്ഷേപങ്ങളും പരിഹരിച്ചുമാണ് ഫ്രഷ് കട്ട് സ്ഥാപനം മുന്നോട്ടുപോകുന്നത് എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.
എന്നാൽ നാല് പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തയാറാക്കിയ റിപ്പോർട്ടുകളിൽ ഈ അറവുമാലിന്യ കേന്ദ്രത്തിൽ നിന്നുള്ള രൂക്ഷമായ ഗന്ധം അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്ഥാപനത്തോട് ചേർന്ന് നിൽക്കുന്ന ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ടെന്നും ഫ്രീസർ ഇല്ലാത്ത വാഹനങ്ങളിൽ സ്ഥാപനത്തിലെ മാലിന്യങ്ങൾ കൊണ്ടുപോവുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയും വടകര എസ്പി ബെജുവും നേരിട്ടെത്തി ആക്രമണങ്ങൾക്ക് നേത്രത്വം കൊടുക്കുകയാണ് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
National
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ ഗവർണർ ജിഷ്ണു ദേവ് ശർമ സത്യവാചകം ചൊല്ലിക്കൊടുത്തു
രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ. ജൂബിലിഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് സർക്കാരിന്റെ നിർണായക നീക്കം.
ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലി ഹിൽസിൽ മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യമുള്ള മണ്ഡലമാണ്. അതേസമയം സർക്കാരിന്റേത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബിജെപി അറിയിച്ചു. അസർ നിലവിൽ നിയമസഭാംഗമല്ല.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയിൽ കത്തുന്നതിനിടെ സിലബസിൽ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ് താവന രാഷ് ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രസർക്കാരിന് അടിയറവയ്ക്കാനല്ല.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവാറിനെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
International
ന്യൂഡൽഹി : ഇനി സംഘർഷമുണ്ടായാൽ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ മൂടപ്പെടുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാൽ പാക്കിസ്ഥാന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സേനാ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു കരസേനാ മേധാവി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർത്തെന്ന വാദം ആസിഫ് വീണ്ടും ആവർത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആക്രമണങ്ങൾ പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ഡസനിലധികം സൈനിക വിമാനങ്ങൾ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Leader Page
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അന്പതാം വാർഷികദിനത്തിൽ, ദീപികയുടെ
ഒന്നാംപേജിൽ 1975 ജൂൺ 26ന് ഇന്ദിരാഗാന്ധിയെ വിമർശിച്ച് ദീപികയിൽ വന്ന
അതിശക്തമായ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചിരുന്നു. അതിനെത്തുടർന്ന് ആരാണ്
അത് വരച്ചതെന്ന നിരവധി അന്വേഷണങ്ങളുണ്ടായി. ആ കാർട്ടൂൺ വരച്ച പി.കെ. മന്ത്രിയെ
പരിചയപ്പെടുത്തുകയാണ് കാർട്ടൂണിസ്റ്റ് രാജു നായർ.
ഞാൻ കാർട്ടൂണ് വരച്ചുതുടങ്ങുന്ന 1977കാലത്ത് മലയാളത്തിൽ തിളങ്ങിനിന്നിരുന്ന കാർട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രി. സരസൻ, അസാധു തുടങ്ങിയ കാർട്ടൂണ് മാസികകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. പേരിലുമുണ്ട് കൗതുകം. ജാതി, മത അയിത്തമേതുമില്ലാതെ മന്ത്രിയെപ്പോലെ ജീവിക്കാൻ അച്ഛൻ പൂമംഗലത്ത് കേശവൻ ഇട്ടുകൊടുത്ത പേരാണ് മന്ത്രികുമാരൻ എന്നത്.
1933ൽ കുളനടയിൽ ജനിച്ച മന്ത്രി മെട്രിക്കുലേഷനും ചിത്രകലാപഠനവും കഴിഞ്ഞ് സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകനായി. ജോലിക്കൊപ്പം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണ് വര തുടങ്ങി. ജനയുഗത്തിലെ ‘മിസ്റ്റർ കുഞ്ചു’വും മനോരാജ്യത്തിലെ ‘പാച്ചുവും കോവാലനും’ ഏറെ ജനപ്രീതി നേടിയ കാർട്ടൂണ് പംക്തികളായിരുന്നു. കടുത്ത ബ്രഷ്സ്ട്രോക്കുകൊണ്ട് കുറഞ്ഞ വരകളാൽ സൃഷ്ടിക്കുന്ന മന്ത്രിയുടെ ചിത്രങ്ങൾ മനോഹരമാണ്.
വരകളേക്കാൾ കടുപ്പമാണ് വിമർശനങ്ങൾക്ക്, പ്രത്യേകിച്ച് രാഷ്ട്രീയ കാർട്ടൂണുകളിൽ. മന്ത്രിയുടെ കാർട്ടൂണുകളായിരുന്നു ‘തനിനിറം’ പത്രത്തിന്റെ ശക്തി. അതിൽ വന്നിരുന്ന കാർട്ടൂണുകൾ അക്കാലത്ത് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കി.
എല്ലാ രാഷ്ട്രീയക്കാരെയും വിടാതെ വിമർശിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെയും ലീഗിനെയും കാർട്ടൂണിസ്റ്റ് മന്ത്രി കഠിനമായി പരിഹസിച്ചിരുന്നു. ചിലവ അശ്ലീലത്തിന്റെ വക്കോളമെത്തി.
പരിഹാസം സഹിക്കവയ്യാതെ വകുപ്പുമന്ത്രിയായ സി.എച്ച്. 1971ൽ മന്ത്രിയെ സ്കൂൾ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. അതിലൊന്നും മന്ത്രി തളർന്നില്ല; കൂടുതൽ ഊർജത്തോടെ കാർട്ടൂണ് വര തുടർന്നു. 1973ൽ സർവീസിൽ തിരിച്ചെടുത്തു. തുടർന്നും കാർട്ടൂണുകളിലൂടെ വായനക്കാരെ രസിപ്പിച്ച മന്ത്രി രോഗബാധിതനായി 1984ൽ വിടവാങ്ങി.